പശ്ചിമ ബംഗാളില്‍ നാലാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിനിടെ കുച്ച് ബീഹാര്‍ പ്രദേശത്ത് വ്യാപക സംഘര്‍ഷം. സംഘർഷത്തിൽ നാല് പേർ മരിച്ചതായാണ് റിപ്പോർട്ട്. അക്രമികൾ മാധ്യമ പ്രവര്‍ത്തകരെയും കൈയ്യേറ്റം ചെയ്തു. പോളിംഗ് ബൂത്തുകള്‍ക്ക് നേരെ ബോംബേറുമുണ്ടായി.
പ്രദേശത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വാഹനം നാട്ടുകാര്‍ തടയുകയും അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. 44 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കൂച്ച് ബിഹാര്‍ സംഘര്‍ഷത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.