വിമാനാപകടത്തിൽ 4 ഫുട്ബോൾ താരങ്ങൾ ഉൾപ്പെടെ 6 പേർ മരിച്ചു. ഒരു പ്രാദേശിക മത്സരത്തിനായി വിമാനത്തിൽ യാത്ര പോയ ബ്രസീലിയൻ ക്ലബ് പാൽമാസിലെ നാല് ഫുട്ബോൾ കളിക്കാരും ക്ലബ് പ്രസിഡൻ്റുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ വിമാനത്തിൻ്റെ പൈലറ്റും മരണപ്പെട്ടു. പൽമാസ് താരങ്ങളായ ലുക്കാസ് പ്രക്‌സിഡസ്, ഗ്വിൽഹെർമെ നോയെ, റനുലെ, മാർക്കസ് മൊളിനരി, ക്ലബ് പ്രസിഡന്റ് ലുക്കാസ് മെയ്‌റ എന്നിവരാണ് മരിച്ചത്.
ടൊകാന്റിനെൻസ് ഏവിയേഷൻ അസോസിയേഷനിൽ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റൺവേയുടെ അവസാനത്തിൽ പെട്ടെന്ന് തകർന്നുവീഴുകയായിരുന്നു. വിലനോവക്കെതിരായ കോപ വെർഡെ മത്സരത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ മധ്യമേഖലയിലെ ഗോയാനിയയിലേക്കുള്ള യാത്രയിലായിരുന്നു കളിക്കാർ.