തിരുവനന്തപുരം: യൂണിവേഴ്സിറ്റി നിയമനത്തിൽ ഗവർണർ സ്വീകരിച്ച സമീപനം ഭരണഘടനാ വിരുദ്ധമെന്ന് സിപിഎം നേതാവ് എ.കെ ബാലൻ. കണ്ണൂർ സർവകലാശാലയിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും രാഷ്ട്രീയ നിയമനമെന്ന പ്രചാരണം നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെറിറ്റിലുള്ളവർ നേതാക്കളുടെ മക്കളായാൽ അവർക്ക് ജോലി നൽകാൻ പാടില്ലേയെന്നും ബാലൻ ചോദിച്ചു. ഗവർണറുടെ സമീപനം കേരള സമൂഹത്തിന് പൊരുത്തപ്പെടാൻ കഴിയുന്നതല്ല, അദ്ദേഹം പറയുന്നത് നിയമനങ്ങളെല്ലാം സ്വജനപക്ഷപാതവും രാഷ്ട്രീയപ്രേരിതവുമാണെന്നാണ്.
യഥാർഥത്തിൽരാഷ്ട്രീയപ്രേരിതമായാണ്ഗവർണർമാരെ നിയമിക്കുന്നതെന്ന സത്യവുമായി അദ്ദേഹം പൊരുത്തപ്പെടണം. കണ്ണൂർ സർവകലാശാലാ നിയമനത്തിൽ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ല. റാങ്ക് പട്ടിക മരവിപ്പിച്ച ഗവർണറുടെ നടപടി യൂണിവേഴ്സിറ്റി ആക്ടിനും സ്വാഭാവിക നീതിക്കും നേരെയുള്ള നിഷേധമാണെന്നും ബാലൻ പറഞ്ഞു.