കൊച്ചി; മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഈ മാസം പത്താം തിയതി ഹാജരാകാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഇത് മൂന്നാം തവണയാണ് നോട്ടീസ് നല്‍കുന്നത്. മുൻപ് രണ്ട് പ്രാവശ്യവും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രവീന്ദ്രൻ ഹാജരാകാതിരുന്നത്.
നവംബര്‍ ആറാം തിയതിയായിരുന്നു ആദ്യം ഇ ഡി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ ആദ്യം വിളിക്കുന്നത്. എന്നാൽ കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആണെന്ന് പറഞ്ഞു രവീന്ദ്രൻ ഒഴിഞ്ഞുമാറി. രണ്ടാം തവണ വിളിച്ചപ്പോഴും കോവിഡാനന്തര രോഗങ്ങൾ ചൂണ്ടിക്കാട്ടി ഇ ഡി ക്കു മുന്നിൽ ഹാജരായില്ല.
അതേസമയം രവീന്ദ്രൻ്റെ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ മേഖലാ ഓഫീസുകളിൽ പാരിശോധന നടത്തി പണമിടപാടും സ്വത്തുക്കളും സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ചോദ്യം ചെയ്യൽ.