സന്‍ആ: തുടർച്ചയായ രണ്ടാം ദിനവും യമനിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം. യമൻ തലസ്ഥാനമായ സന്‍ആയിലും തീരനഗരമായ ഹുദൈദയിലാണ് ആക്രമണം രൂക്ഷമായത്. ആക്രമണത്തില്‍ തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ച് ഹൂതികള്‍. ഹൂതികളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യുഎസ് പതാക വഹിക്കുന്ന കപ്പലുകളോട് ചെങ്കടലിൽ നിന്ന് വിട്ടുനിൽക്കാൻ അമേരിക്കൻ നാവികസേന ആവശ്യപ്പെട്ടു. എന്നാൽ ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായോ മരിച്ചതായോ വ്യക്തമല്ല. യു.എസിന്‍റെ വിമാനങ്ങള്‍ മാത്രമാണ് ആക്രമണം നടത്തിയതെന്നും യു.എസ്,യു.കെ വിമാനങ്ങള്‍ സംയുക്തമായാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആക്രമണം നടത്തിയെന്നും 30ഓളം ഇടങ്ങളാണ് ലക്ഷ്യം വെച്ചതെന്നും പെന്‍റഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB