റിയാദ്: പ്രാദേശിക സ്‌പോൺസറെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രവാസി ഹൗസ് ഡ്രൈവറെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതിനിടെ ഡ്രൈവർ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവാവിന്റെ ഭാര്യയും മക്കളും വീടിനു വെളിയിലായിരിക്കുമ്പോഴാണ് കൊലപാതകം നടന്നത്. അവർ തിരിച്ചെത്തിയപ്പോൾ ഭർത്താവിനെ വീട്ടിൽ കണ്ടില്ല.
തുടർന്ന് ഡ്രൈവറോട് തിരക്കിയെങ്കിലും ഒന്നും അറിയില്ലെന്നായിരുന്നു മറുപടി. പിന്നീട് യുവതി പോലീസിനെ അറിയിച്ചു. വീടിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച ശേഷമാണ് കൊലപാതകം പുറത്തായത്. ഭാര്യയും മക്കളും പോകുമ്പോൾ തൊഴിലുടമ കാറിൽ വീട്ടിലേക്ക് മടങ്ങുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണിച്ചിരിക്കുന്നു.
എന്നാൽ അയാൾ കാറിൽ നിന്നിറങ്ങുന്നത് കണ്ടില്ല. അല്‍പ സമയത്തിനു ശേഷം കാറുമായി ഹൗസ് ഡ്രൈവര്‍ പുറത്തുപോകുന്നതും താമസിയാതെ, ഹൗസ് ഡ്രൈവർ കാർ വിട്ട് കാൽനടയായി വീട്ടിലേക്ക് മടങ്ങുന്നതായി കാണിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കൊലപാതകം സമ്മതിച്ചത്.