COVID-19 പ്രതിരോധ കുത്തിവയ്പ് നടത്തിയ ആളുകൾക്ക് മാത്രമേ ഈ വർഷം ഹജ്ജിൽ പങ്കെടുക്കാൻ അനുവാദമുള്ളൂവെന്ന് സൗദി അറേബ്യയുടെ ആരോഗ്യ മന്ത്രാലയം. “ഹജ്ജിന് വരാൻ ആഗ്രഹിക്കുന്നവർക്ക് COVID-19 വാക്സിൻ നിർബന്ധമാണ്, മാത്രമല്ല ഇത് ഒരു പ്രധാന വ്യവസ്ഥയായിരിക്കും (വരാൻ അനുമതി ലഭിക്കുന്നതിന്),” ആരോഗ്യമന്ത്രി ഒപ്പിട്ട സർക്കുലറിൽ പറയുന്നു.
നിരവധി രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് മുസ്‌ലിംകൾ എല്ലാ വർഷവും ഹജ്ജ് നടത്താൻ മക്ക സന്ദർശിക്കാറുണ്ട്. മുസ്ലീങ്ങളുടെ പുണ്യനഗരമായി മക്ക കണക്കാക്കപ്പെടുന്നു. ഇസ്‌ലാം അനുസരിച്ച് മുസ്‌ലിംകൾക്ക് നിർബന്ധിത മതപരമായ കടമയാണ് ഹജ്ജ്, അവരുടെ ജീവിതത്തിലൊരിക്കലെങ്കിലും ഇത് നടപ്പാക്കണം. ഇസ്ലാമിക മാസമായ ദുൽ ഹിജയിലാണ് വർഷം തോറും തീർത്ഥാടനം നടക്കുന്നത്.
കഴിഞ്ഞ വർഷം കോവിഡ് സാഹചര്യത്തിൽ വിദേശത്ത് നിന്നുള്ള തീർഥാടകരെ ഒഴുവാക്കി ആയിരം പേരെ മാത്രമായിരുന്നു ഹജ്ജിനായി അനുവദിച്ചിരുന്നത്.
അതേസമയം മെക്ക മദീനയിലെ ആരോഗ്യ സംവിധാനങ്ങൾ സുരക്ഷിതമായ രീതിയിൽ ഒരുക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞുയെന്ന് സൗദി ആരോഗ്യ മന്ത്രി അറിയിച്ചു. ഇവിടെ ഒരു വാക്സിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു