വടക്കൻ അയർലൻഡ് വഴി എത്തിയ അഭയാർത്ഥികളെ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് മാറ്റുന്നതിനുള്ള അടിയന്തര നിയമനിർമ്മാണത്തെ മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ അവരെ അംഗീകരിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറയുനനു. അയർലണ്ടിൽ അഭയം തേടുന്നവരിൽ 80 ശതമാനത്തിലധികം ആളുകളും യുകെയിൽ നിന്നാണ് വരുന്നതെന്ന തൻ്റെ അവകാശവാദം വിശദീകരിക്കാൻ നീതിന്യായ മന്ത്രി ഹെലൻ മക്കെൻ്റീക്ക് സാധിച്ചിട്ടില്ല. അഭയാർഥികളെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇരു സർക്കാരുകളും തമ്മിലുള്ള നയതന്ത്ര തർക്കത്തിന് കാരണമായി.
വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇൻ്റർനാഷണൽ പ്രൊട്ടക്ഷൻ ഓഫീസിൽ (ഐപിഒ) അഭയം തേടുന്ന ആളുകളുടെ അനുപാതത്തിൽ കുത്തനെ വർദ്ധനവുണ്ടായിട്ടുണ്ട്. ഈ അനുപാതം അഞ്ച് വർഷത്തിനു മുൻപുള്ള 1:1 ൽ നിന്ന് 10:1 ലേക്ക് നീങ്ങുന്നു. നീതിന്യായ വകുപ്പിൻ്റെ കണക്കുകൾ കാണിക്കുന്നത് 2024-ൻ്റെ ആദ്യ മൂന്ന് മാസങ്ങളിൽ, ഡബ്ലിനിലെ മൗണ്ട് സ്ട്രീറ്റിലെ ഐപിഒയിൽ നേരിട്ട് അഭയം തേടിയത് 4,715 പേരാണ്. പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ യുകെയിലേക്ക് മടങ്ങുന്നത് പുനരാരംഭിക്കുമെന്നും Ms McEntee മന്ത്രിമാരോട് പറയും. കഴിഞ്ഞ മാസത്തെ ഹൈക്കോടതി വിധി മുതൽ നീതിന്യായ വകുപ്പ് ഇതിന് മുൻഗണന നൽകി പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ ഡബ്ലിനുമായുള്ള ഒരു കരാറിൽ തനിക്ക് താൽപ്പര്യമില്ലെന്ന് സുനക് തിങ്കളാഴ്ച പറഞ്ഞു. ഈ വർഷം റുവാണ്ടയിലേക്ക് 5,700 കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് യുകെ പ്രതീക്ഷിക്കുന്നു. 2022 ജനുവരിക്കും കഴിഞ്ഞ വർഷം ജൂണിനുമിടയിൽ യുകെയിലെത്തിയ കുടിയേറ്റക്കാർക്ക് അഭയ ക്ലെയിമുകൾ സ്വീകാര്യമല്ലെന്നും റുവാണ്ടയിലേക്ക് മാറ്റാൻ ബാധ്യസ്ഥരാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ 18 മാസത്തിനിടെ ചാനൽ കടക്കാൻ ശ്രമിച്ച്ത് 57,000-ത്തിലധികം ആളുകളാണെന്നാണ് ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb