വെക്സ്ഫോർഡ് ഹോസ്പിറ്റൽ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് വൻ തീപിടിത്തമുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ നിന്ന് 200-ലധികം രോഗികളെ ഒഴിപ്പിച്ചു. ആശുപത്രി കാമ്പസിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തിയതിനെ തുടർന്ന് വെക്സ്ഫോർഡ് ജനറൽ ആശുപത്രി അടച്ചു.വൈകുന്നേരം 4 മണിക്ക് മുമ്പ് അഗ്നിശമനസേനയെ അറിയിച്ചതായും പിന്നീട് വലിയ ജാഗ്രതാ നിർദ്ദേശം നൽകിയതായും ഐറിഷ് പോലീസ് പറഞ്ഞു. തീ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് ഗാർഡ വക്താവ് പറഞ്ഞു.
രോഗികളെ ഇതര ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള പ്രക്രിയ 24 മണിക്കൂർ വരെ എടുക്കുമെന്ന് വെക്സ്ഫോർഡ് ജനറൽ ആശുപത്രി അറിയിച്ചു. ആശുപത്രിയിൽ വെള്ളം കയറി കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതിനാൽ WGH-ന്റെ പൂർണ്ണമായ ഒഴിപ്പിക്കൽ നിലവിൽ നടക്കുന്നതായും അറിയിച്ചു. രോഗികൾക്കും ജീവനക്കാർക്കും പരിക്കുകളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വെക്സ്ഫോർഡ് ജനറലിൽ ഏകദേശം 700 ജീവനക്കാർ ജോലി ചെയ്യുന്നു.
പൊതുജനങ്ങൾ ആശുപത്രിയിൽ വരരുതെന്നും പ്രദേശത്ത് നിന്ന് മാറി നിൽക്കണമെന്നും ഗാർഡ ആവശ്യപ്പെട്ടു. വെക്സ്ഫോർഡ് മേഖലയിൽ എമർജൻസി കെയർ ആവശ്യമുള്ള ആർക്കും അവരുടെ ഏറ്റവും അടുത്തുള്ള മറ്റ് ആക്‌സിഡന്റ് , എമർജൻസി സേവനങ്ങൾ പ്രയോജനപ്പെടുത്തണം. ഇന്നും വെള്ളിയാഴ്ചയും എല്ലാ ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കിയതായി ആശുപത്രി അറിയിച്ചു.
ഒഴിപ്പിക്കപ്പെട്ട രോഗികളെ കിൽകെന്നിയിലെ സെന്റ് ലൂക്ക്സ് ജനറൽ ഹോസ്പിറ്റൽ, യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡ്, ഡബ്ലിനിലെ മെറ്റർ ആശുപത്രിയിലേക്കുമാണ് മാറ്റിയിരിക്കുന്നത്.നഴ്‌സിംഗ് ഹോംസ് അയർലൻഡ് വെക്‌സ്‌ഫോർഡിലെയും വാട്ടർഫോർഡിലെയും നഴ്‌സിംഗ് ഹോമുകളിൽ രോഗികൾക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.
രോഗിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി 053-9153012 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കാം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ