ന്യൂദൽഹി: നക്‌സൽസ് തട്ടിക്കൊണ്ടുപോയ CRPF ഉദ്യോഗസ്ഥൻ രാകേശ്വർ സിംഗ് മൻഹാസിനെ വ്യാഴാഴ്ച വിട്ടയച്ചു. ഏപ്രിൽ നാലിനായുരുന്ന ഛത്തീസ്ഡഡിലെ ബിജപൂരിൽ സരുക്ഷ ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകൾ ആക്രമിക്കുന്നത്. ആക്രമണത്തിൽ 22 ജവാനന്മാർ കൊലപ്പെട്ടിരുന്നു.
“ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ്. അദ്ദേഹം മടങ്ങിവരുമെന്ന് ഞാൻ എപ്പോഴും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. സർക്കാരിനോട് ഞാൻ നന്ദി പറയുന്നു,” സിആർപിഎഫ് ജവാന്റെ ഭാര്യ മീനു പറഞ്ഞു.
മോചിതനായ ശേഷം മൻഹാസിനെ ബിജാപൂരിലെ സിആർപിഎഫ് ക്യാമ്പിലേക്ക് കൊണ്ടുവന്നു.