ഇറാഖിലെ ആശുപത്രിയിലെ കൊറോണ വൈറസ് ഇൻസുലേഷൻ വാർഡിൽ തിങ്കളാഴ്ചയുണ്ടായ തീപിടുത്തത്തിൽ 52 പേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.
തെക്കൻ ഇറാഖി നഗരമായ നാസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. മരിച്ചവരെല്ലാം കൊവിഡ് ബാധിതരായി ചികിത്സയ്‌ക്കെത്തിയവരായിരുന്നു. തീപിടിത്തത്തിന് പ്രധാന കാരണം… ഓക്സിജൻ ടാങ്കുകൾ പൊട്ടിത്തെറിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം.
കോവിഡ് ഇൻസുലേഷൻ വാർഡിലൂടെ തീ പടർന്നതിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ 67 മൃതദേഹങ്ങൾ കണ്ടെടുത്തതായും 22 പേർക്ക് പരിക്കേറ്റതായും പ്രാദേശിക ആരോഗ്യ അതോറിറ്റിയുടെ വക്താവ് ഹെയ്ദർ അൽ സമിലി പറഞ്ഞു.
മൂന്ന് മാസത്തിനുള്ളിൽ ഇറാഖിൽ ഉണ്ടായ രണ്ടാമത്തെ തീപിടുത്തമാണ് മാരകമായ ആശുപത്രി തീപിടുത്തം