ബുധനാഴ്ച പുലർച്ചെ തിരക്കേറിയ ഇന്തോനേഷ്യൻ തന്‍ജെറാങ് ജയിലിൽ തീ പടർന്ന് 41 പേർ മരിക്കുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവസമയം ഭൂരിഭാഗം തടവുകാരും ഉറങ്ങുകയായിരുന്നു. മയക്കുമരുന്ന് കേസിൽ ജയിലിലായ തടവുകാരെ പാർപ്പിച്ചിരുന്ന ഒരു ബ്ലോക്കിനുള്ളിൽ ബുധനാഴ്ച പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. അഗ്നിശമനസേന തീ അണച്ചു.
തീ പടർന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ’41 തടവുകാർ മരിച്ചു, 8 പേരുടെ നില ഗുരുതരമാണ്. വൈദ്യുത തകരാറാണ് കാരണമെന്നാണ് പ്രാഥമിക വിവരം. ജയിലിൽ തടവിലാക്കാൻ രൂപകൽപ്പന ചെയ്തതിന്റെ മൂന്നിരട്ടിയിലധികം തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.