അൾജീരിയസ്: അഗ്നിപർവ്വത താപനിലയും വരണ്ട കാലാവസ്ഥയും മൂലം കാട്ടുതീ പടർന്നത് അൾജീരിയയിൽ 42 പേരുടെ മരണത്തിനിടയാക്കിയതായി അധികൃതർ അറിയിച്ചു. മരിച്ചവരിൽ 25 സൈനികരും 17 സാധാരണക്കാരും ഉൾപ്പെടുന്നു.
കാട്ടുതീ പടർന്നതിനെ തുടർന്ന് നിരവധി പേരെ മാറ്റി പാർപ്പിച്ചു. കാട്ടുതീ മനുഷ്യ നിർമ്മിതമെന്ന് അൾജീരിയൻ സർക്കാർ. 30 വർഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ തീപിടുത്തമാണിത് എന്നാണ് റിപ്പോർട്ട്.