ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ടെന്നും തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ ആരും ഇപ്പോൾ യുക്രെയ്നിലില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആക്രമണം ശക്തമായ സുമിയില്‍ ഇരുനൂറോളം മലയാളികള്‍ അടക്കം 694 വിദ്യാർഥികളുണ്ട്. ഇവരെ 12 ബസുകളിലായി ഇന്ത്യന്‍ എംബസിയുെടയും റെഡ് ക്രോസിന്‍റെയും വാഹനങ്ങളുടെ അകമ്പടിയോടെ 10 മണിക്കൂറിധികം എടുത്താണ് പോള്‍ട്ടോവയില്‍ എത്തിച്ചത്. ഇവരെ പോളണ്ട് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് എത്തിക്കാനാണ് തീരുമാനം.