മുംബൈ: റിലയൻസ് ഗ്രൂപ്പിന്റെ മുൻ പ്രധാന പ്രൊമോട്ടർമാരായ മുകേഷ് അംബാനി, അനിൽ അംബാനി എന്നിവർക്കൊപ്പം നിരവധി കുടുംബാംഗങ്ങൾക്കും ഗ്രൂപ്പ് കമ്പനികൾക്കും മാർക്കറ്റ് റെഗുലേറ്റർ സെബി 25 കോടി രൂപ പിഴ ചുമത്തി.
റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) 2000 ജനുവരിയിൽ 12 കോടി ഇക്വിറ്റി ഓഹരികൾ ഇഷ്യു ചെയ്തതുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ഇവർക്ക് പിഴ ചുമത്തിയത്. ആർഐഎൽ ഓഹരികൾ അനുവദിച്ച സമയത്ത് ടേക്ക്ഓവർ കോഡ് ലംഘിച്ചതായി കണ്ടെത്തിയതിനാൽ സെബി അംബാനി കുടുംബാംഗങ്ങൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും പിഴ ചുമത്തി.
സെബിയുടെ ഉത്തരവ് പ്രകാരം, 2000 ജനുവരിയിൽ റിലയൻസ് ഗ്രൂപ്പിനുള്ളിൽ നിന്ന് 38 സ്ഥാപനങ്ങൾക്ക് 12 കോടി ഓഹരികൾ ആർഐഎൽ അനുവദിച്ചു. 1994 ൽ പുറത്തിറക്കിയ 6 കോടി നോൺ കൺവേർട്ടിബിൾ ഡിബഞ്ചറുകളുമായി (എൻസിഡി) അറ്റാച്ചുചെയ്ത വാറന്റുകളിൽ ഓപ്ഷൻ പ്രയോഗിച്ച ശേഷമാണ് അലോട്ട്മെന്റ് നടത്തിയത്.
ആര്‍.ഐ.എല്‍ 12 കോടിയുടെ ഷെയറുകള്‍ റിലയന്‍സ് ഗ്രൂപ്പിലെ തന്നെ 38 സ്ഥാപനങ്ങള്‍ക്ക് വീതിച്ചു നല്‍കിയെന്നാണ് സെബിയുടെ ഉത്തരവില്‍ പറയുന്നത്. ആര്‍.ഐ.എല്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് ഈ ഓഹരി വില്‍പന നടന്നത്.
നിയമപ്രകാരം അഞ്ച് ശതമാനം ഓഹരികള്‍ മാത്രമേ പ്രൊമോട്ടര്‍മാര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ അംബാനി കുടുംബം 6.83 ശതമാനം ഏറ്റെടുത്തു വെന്ന് സെബിയുടെ ഉത്തരവില്‍ പറയുന്നു. കൂടാതെ ഇത് മറച്ചു വെക്കുകയും ചെയ്തു. റിലയന്‍സ് പെട്രോളിയത്തിന്റെ ഓഹരികള്‍ വില്‍പന നടത്തിയതിനെ തുടർന്ന് സെബി മുകേഷ് അംബാനിയ്ക്ക് 70 കോടിയുടെ പിഴ ചുമത്തിയിരുന്നു