കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനു കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ്. വ്യാജ തെളിവുണ്ടാക്കാനാണു സമയം കൂടുതല്‍ ചോദിക്കുന്നതെന്ന് ദിലീപ് മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. വിശദമായ അന്വേഷണം ആവശ്യമാണെന്നും തുടരന്വേഷണത്തിന് മൂന്നുമാസം കൂടി അനുവദിക്കണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം.
വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്നു വിധി പറയും. ഉച്ചയ്ക്ക് 1.45 ഓടെയാണ് വിധി പറയുക. മാർച്ച് 31ന് ഈ കേസിൽ വിശദമായ വാദം കേൾക്കൽ പൂർത്തിയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്ഥർ തനിക്കെതിരെ വ്യക്തിവിരോധം തീർക്കുന്നുവെന്നുമാണു ദിലീപിന്റെ വാദം.