ന്യൂഡൽഹി: സ്വർണക്കടത്തുകേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരായ നീക്കത്തിൽ സർക്കാരിന് തിരിച്ചടി. ഇഡി ഉദ്യോഗസ്ഥർക്കെതിരെ തെളിവ് പരിശോധിക്കാനുള്ള അനുമതിക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു.
ഹൈക്കോടതി വിചാരണക്കോടതിക്ക് നൽകിയ അനുമതിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഇഡി ഡപ്യുട്ടി ഡയറക്ടർ പി.രാധാകൃഷ്ണൻ ആണ് ഹർജി നൽകിയത്. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.