കൊച്ചി: അബ്‍കാരി ചട്ടം ലംഘിച്ചു വനിതകളെ കൊണ്ടു മദ്യം വിളമ്പിച്ചതിന് കേരളത്തിലെ ആദ്യത്തെ പബ് എന്നു വ്യാപകമായി പ്രചാരണം ലഭിച്ച രവിപുരം ഹാർബർ വ്യൂ, ഫ്ലൈ ഹൈ ബാർ മാനേജരെ എക്സൈസ് അറസ്റ്റു ചെയ്തു. സ്റ്റോക്ക് റജിസ്റ്ററിൽ കൃത്രിമം കണ്ടതിനും ഇവർക്കെതിരെ നടപടി എടുത്തിട്ടുണ്ട്.
കഴിഞ്ഞ 12ന് നവീകരിച്ച ബാർ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിദേശത്തു നിന്ന് എത്തിച്ച വനിതകളെ ഉപയോഗിച്ചു മദ്യം വിളമ്പിച്ചത്. അതേസമയം ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിലാണു വനിതകളെ ഉപയോഗിച്ച് മദ്യം വിളമ്പിയത് എന്നായിരുന്നു ഹോട്ടൽ ഉടമകളുടെ നിലപാട്. ഇത് തിരുവനന്തപുരത്തെ ഒരു ഹോട്ടലിനു മാത്രമായി പുറപ്പെടുവിച്ച വിധിയാണ് എന്നാണ് എക്സൈസ് പറയുന്നത്. വനിതകൾ മദ്യം വിളമ്പിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമ്മിഷണർ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധ നടപടികൾക്ക് അറസ്റ്റിലായ മാനേജരെ അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്.