പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സിസിഎസ് (കാബിനറ്റ് കമ്മിറ്റി ഓഫ് സെക്യൂരിറ്റി) യോഗത്തിൽ ബുധനാഴ്ച 83 അത്യാധുനിക തേജസ് ജെറ്റുകള്‍ കൂടി വാങ്ങുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. 48000 കോടി രൂപയുടെ ഏറ്റവും വലിയ തദ്ദേശീയ പ്രതിരോധ സംഭരണ കരാറാണിത്.
73 എൽസിഎ തേജസ് എംകെ -1 എ യുദ്ധവിമാനങ്ങളും 10 എൽസിഎ തേജസ് എംകെ -1 ട്രെയിനർ എയർക്രാഫ്റ്റുകളും സംഭരിക്കുന്നു. 45,696 കോടി രൂപയും അടിസ്ഥാനസൗകര്യങ്ങളുടെ രൂപകൽപ്പനയും വികസനവും 1,202 കോടി രൂപയാണ് പ്രധാനമന്ത്രി മോദിയുടെ കീഴിൽ മന്ത്രിസഭ അംഗീകരിച്ചത്.
ഈ കരാർ വ്യോമസേനയെ (Indian Air Force) ശക്തിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. കൂടാതെ. വരും വർഷങ്ങളിൽ തേജസ് വ്യോമസേനയുടെ നട്ടെല്ലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.