ഹരിയാന: ഹരിയാനയിലെ റോത്തക്കിലെ ഒരു ഗുസ്തി വേദിയിൽ വെടിവയ്പിൽ പരിശീലന കേന്ദ്രത്തിന്റെ ഉടമ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിയേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് റോഹ്താക്കിന്റെ പോലീസ് സൂപ്രണ്ട് രാഹുൽ ശർമ സ്ഥിരീകരിച്ചു.
ഗുസ്തി പരിശീലകർക്കിടയിലെ ചില ശത്രുതയാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.