മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തിൽ കടബാധ്യത വർധിച്ചതോടെ മകളെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് കുറ്റ സമ്മതം നടത്തി സനു മോഹൻ. സാമ്പത്തിക ബാധ്യത കാരണം കുട്ടിയുമായി ആത്മഹത്യ ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും എന്നാല്‍ കുട്ടിയെ പുഴയില്‍ എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാന്‍ മനസ് അനുവദിച്ചില്ലെന്നും സനു മൊഴി നൽകി.
ഇന്നലെ കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. പ്രതിയെ കൊച്ചി തൃക്കാക്കര സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. മാർച്ച് 20ന് ആണു സനു മോഹനെയും മകൾ വൈഗയെയും കാണാതാവുന്നത്. പിറ്റേന്ന്, വൈഗയെ മുട്ടാർ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.