തിരുവനന്തപുരം: എംജി സർവകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ഥിനിയുടെ നിരാഹാര സമരത്തിൽ ഇടപെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. ആരോപണവിധേയനായ അധ്യാപകനെ മാറ്റിനിര്‍ത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അധ്യാപകനെ മാറ്റുന്നതിന് തടസ്സമായുള്ള രേഖകള്‍ സര്‍വകലാശാല ഉടൻ അറിയിക്കാണമെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥിനി സമരത്തില്‍നിന്ന് പിന്മാറണമെന്നും ആരോഗ്യകാര്യത്തിൽ ആശങ്കയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, സമരം തുടരുമെന്നും അധ്യാപകനെ പുറത്താക്കിയ ഉത്തരവ് ലഭിച്ച ശേഷമേ സമരം അവസാനിപ്പിക്കുള്ളു എന്നും വിദ്യാര്‍ഥിനി അറിയിച്ചു.