റിയാദ്: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടി സൗദി. മാർച്ച് 23 നാണ് രാജ്യത്ത് കർഫ്യു പ്രഖ്യാപിച്ചത്. 21 ദിവസത്തേക്ക് പ്രഖ്യാപിച്ച കർഫ്യു, അവസാനിക്കുന്നതിന് തൊട്ടു മുമ്പാണ് ഇനിയൊരയിപ്പുണ്ടാകുന്നത് വരെ നീട്ടിയതായി സൗദി ഭരണാധികാരി സൽമാൻ രാജാവ് അറിയിച്ചത്.
ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് സൗദി. 47 പേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്. 3651 പേർക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുമുണ്ട്. കൊറോണ വ്യാപനം വർധിച്ച സാഹചര്യത്തിലാണ് രാജ്യം കർശന നിയന്ത്രണങ്ങളിലേക്ക് കടന്നത്.