പ്രധാന ബാഗേജ് ഹാളിൽ നിന്ന് ബാഗുകൾ സ്വോർഡ്സ് ഏരിയയിലെ സ്ഥലത്തേക്ക് മാറ്റിയതായി വ്യോമയാന മന്ത്രി Hildegarde Naughton പറഞ്ഞു. ബാഗുകൾ സൂക്ഷിക്കുന്ന സ്ഥലം യാത്രക്കാർക്ക് സൗകര്യപ്രദമാണ്, ധാരാളം പാർക്കിംഗ് സൗകര്യവും എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമാണ്. ഡബ്ലിൻ എയർപോർട്ടിൽ പ്രതിദിനം 270 ലധികം ബാഗുകൾ അസ്ഥാനത്താകുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ച, ഗതാഗത, വാർത്താവിനിമയത്തിനുള്ള Oireachtas Committee പറഞ്ഞിരുന്നു.
ഹാൻഡ്‌ലർമാർക്കും കൊറിയർമാർക്കും ഈ പ്രദേശത്തേക്ക് ബാഡ്ജ് ആക്‌സസ് ആവശ്യമില്ല എന്നതിനാൽ ബാഗേജ് സ്വദേശത്തേക്ക് കൊണ്ടുപോകുന്ന പ്രക്രിയ വേഗത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മോൺട്രിയൽ കൺവെൻഷൻ പ്രകാരം, ലഗേജുകളോ ചരക്കുകളോ കൊണ്ടുപോകുന്നതിലെ കാലതാമസം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് എയർ കാരിയറുകൾക്ക് ബാധ്യതയുണ്ടെന്നും Hildegarde Naughton സ്ഥിരീകരിച്ചു.
യാത്രക്കാരൻ ഇതിനകം എയർലൈനുമായി ബന്ധപ്പെടുകയും, ലഭിച്ച നഷ്ടപരിഹാരത്തിന്റെ തലത്തിൽ തൃപ്തരല്ലെങ്കിൽ അവർക്ക് ചെറിയ ക്ലെയിംസ് കോടതി വഴി പരിഹാരം തേടാവുന്നതാണ്.
ഡബ്ലിൻ വിമാനത്താവളത്തിൽ തുറന്ന സ്യൂട്ട്കേസുകളുടെ ഫോട്ടോകൾ പുറത്തുവന്നപ്പോൾ ബാഗേജ് കൈകാര്യം ചെയ്യുന്ന കമ്പനിയെ വിമർശിച്ചതിന് പിന്നാലെയാണ് ഈ നടപടി.
“ആരോഗ്യവും സുരക്ഷാ കാരണങ്ങളും കൊണ്ടാണ് ലഗേജുകൾ ബിൻ ചെയ്തിരിക്കുന്നത്” എന്ന് ലഗേജ് കൈകാര്യം ചെയ്യുന്ന കമ്പനിയായ സ്കൈ ഹാൻഡ്‌ലിംഗ് പാർട്ണർ പ്രതികരിച്ചു.
ഈ പ്രശ്നം വളരെ ഗൗരവമായി കാണുന്നുവെന്നും മറുപടി ആവശ്യപ്പെട്ട് കമ്പനിക്ക് കത്തെഴുതിയതായി ഗതാഗത കമ്മറ്റി ചെയർ Kieran O’Donnell പറഞ്ഞു.
“ഇത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ ഞങ്ങൾ ആ കമ്പനികളുമായി വളരെ അടുത്ത് പ്രവർത്തിക്കുന്നു” എന്ന് ഡബ്ലിൻ എയർപോർട്ട് വക്താവ് Graeme McQueen പ്രതികരിച്ചു.