ലിസ്ബൺ: ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ടിലെ കന്നിക്കാരായ ജർമൻ ടീം ലൈപ്സിഗിനെ തകർത്ത് പി.എസ്.ജി യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഫൈനലിൽ. ലെപ്സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ്പി എസ്ജി ആദ്യ സെമിയിൽ തോൽപിച്ചത്. ചരിത്രത്തിലാദ്യമായാണ് പിഎസ്ജി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്നത്.ഫൈനലിൽ ബയേൺ മ്യൂണിക്ക്-ലിയോൺ സെമി മത്സരത്തിലെ വിജയികളെ പിഎസ്ജി നേരിടും.
ഗോളും ഒരു അസിസ്റ്റും പേരിലാക്കിയ എയ്ഞ്ചൽ ഡി മരിയയുടെ ഗംഭീര പ്രകടനമാണ് പിഎസ്ജിയെ ഫൈനലിലേക്ക് നയിച്ചത്. കിലിയന്‍ എംബാപ്പേ ഫസ്റ്റ് ഇലവനില്‍ തിരികെയെത്തിയപ്പോള്‍ തുടക്കംമുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്നു ഫ്രഞ്ച് ചാമ്പ്യന്മാര്. പതിമൂന്നാം മിനിറ്റിൽ മാർക്വീഞ്ഞോസിലൂടെ പിഎസ്ജി ആദ്യ ഗോൾ നേടി. 42-ാം മിനിറ്റിൽ ലെപ്സിഗ് ഗോൾ കീപ്പറുടെ പിഴവ് മുതലെടുത്ത് പിഎസ്ജിക്ക് രണ്ടാം ഗോൾ നേടിയത് ഡി മരിയയായിരുന്നു. നെയ്മറിന്റെ ഫ്ലിക്ക് പാസ് സ്വീകരിച്ച് ഒരു ടാപിന്നിലൂടെ ഡി മറിയ ഗോൾ നേടി. 56-ാം ഡി മരിയയുടെ ക്രോസിൽ നിന്ന് യുവാൻ ബെർനറ്റ് പിഎസ്ജിക്ക് വേണ്ടി മൂന്നാം ഗോൾ നേടി. മൊണാക്കോയ്ക്ക് ശേഷം ആദ്യമായാണ് ഒരു ഫ്രഞ്ച് ടീം ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് യോഗ്യത നേടുന്നത്.