ടോക്കിയോ ഒളിംപിക്സ് പുരുഷ ഹോക്കിയിൽ സ്പെയിനിനെതിരെ മൂന്ന് ഗോളുകളുടെ വിജയം നേടി ഇന്ത്യ. ഇന്ത്യയ്ക്കു വേണ്ടി രൂപീന്ദർ പാൽ സിങ് രണ്ടു ഗോളും സിമ്രാൻ ജിത്ത് സിങ് ഒരു ഗോളും നേടി. 14 ആം മിനിറ്റിലാണ് ഇന്ത്യയുടെ ആദ്യ ഗോള്‍.
ഇനി ഇന്ത്യയ്ക്ക് നേരിടാനുള്ളത് അർജന്‍റീന, ജപ്പാൻ എന്നീ ടീമുകളെയാണ്. ആദ്യ കളിയിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച ഇന്ത്യ രണ്ടാമത്തെ മത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ആദ്യ ക്വാർട്ടറിൽ തന്നെ 2-0ന് ലീഡ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.