ഒളിക്യാമറ ഓപ്പറേഷനിലെ വെളിപ്പെടുത്തലുകൾകൊണ്ട് വിവാദത്തിലായ ചേതൻ ശർമ്മ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടർ പദവിയിൽ നിന്ന് രാജിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ്ഷാ രാജി സ്വീകരിച്ചതായാണ് വിവരം. നേരത്തേ ദേശീയ ചാനൽ നടത്തിയ ഒളിക്ക്യാമറ ഓപ്പറേഷനിലാണ് ചേതൻ ശർമ്മയുടെ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.
ഫിറ്റ്നസ് ഇല്ലാത്ത താരങ്ങൾ കളിക്കാനിറങ്ങുമ്പോൾ കുത്തിവെപ്പെടുക്കുന്നത്, വിരാട് കോലി- രോഹിത് ശർമ ഈഗോ, കോലിയുടെ ക്യാപ്റ്റൻസി നഷ്ടമാക്കിയ കാര്യങ്ങൾ, ഹാർദിക് പാണ്ഡ്യ ഇടയ്ക്കിടെ തന്നെ കാണാൻ വരുന്നത്. എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് ചോതൻ ശർമ്മ വെളിപ്പെടുത്തിയത്.
ഇഷാൻ കിഷന്റെ ഇരട്ട സെഞ്ച്വറി സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ സാധ്യതകൾ അപകടത്തിലാക്കിയെന്നും അദ്ദേഹം പറയുകയുണ്ടായി. ബുംറയുടെ പരിക്ക് വളരെ ഗുരുതരമാണെന്നും ചില താരങ്ങൾ മരുന്നടിച്ചാണ് കളിക്കാനിറങ്ങുന്നതെന്നും പറഞ്ഞതടക്കം വലിയ വിവാദമായിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ