കൊച്ചി: രാജ്യത്തെ ആദ്യത്തെ സേവനത്തിന്റെ ഭാഗമായി 19 സീറ്റർ സീപ്ലെയിൻ ഞായറാഴ്ച മാലദ്വീപിൽ നിന്ന് കൊച്ചിയിലെത്തി.
അഹമ്മദാബാദിലേക്ക് പോകുന്നതിനുമുമ്പ് ജലവിമാനം വെൻതുരുത്തി കായലില്‍ സുരക്ഷിതമായി ഇറങ്ങി. എല്ലാം പദ്ധതി പ്രകാരം നടന്നാൽ ഒക്ടോബർ 31 ന് സബർമതി നദീതീരത്തിനും നർമദ ജില്ലയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്കുമിടയിൽ രാജ്യത്തെ ആദ്യത്തെ ജലവിമാനം സർവീസ് ആരംഭിക്കും എന്ന് കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി മൻസുഖ് മണ്ഡാവിയ പറഞ്ഞു.
മാലദ്വീപില്‍നിന്ന് അഹമ്മദാബാദിലേക്ക് പോകും വഴി സ്‌പൈസ് ജെറ്റ് പാട്ടത്തിനെടുത്ത ഈ വിമാനത്തിന് കൊച്ചി നേവൽ ജെട്ടിയിൽ ബെർത്തിംഗ് സൗകര്യവും അവരുടെ മുന്നോട്ടുള്ള യാത്രയ്ക്ക് ഇന്ധനം നിറയ്ക്കാനുള്ള സഹായം നൽകുകയും ചെയ്തു.