തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് സംവിധാനം കെ.ഫോണിന്റെ ആദ്യ ഘട്ടം ഇന്ന് വൈകീട്ട് അഞ്ചരക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ മന്ത്രി എം.എം മണി അധ്യക്ഷനാകും. ധനമന്ത്രി ടി എം തോമസ് ഐസക് പങ്കെടുക്കും.
കെ- ഫോണിന്റെ ആദ്യഘട്ട കണക്ടിവിറ്റി പൂര്‍ത്തിയായത് തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് . തുടക്കത്തിൽ ഈ ഏഴ് ജില്ലകളിലെ 1000 സർക്കാർ ഓഫീസുകൾക്ക് ഇന്റർനെറ്റ് കണക്ഷൻ നൽകുമെന്നാണ് റിപ്പോർട്ട്.
സംസ്ഥാന സർക്കാരിന്റെ അതിവേഗ ഇന്റർനെറ്റ് പ്രൊവൈഡിങ്ങ് പദ്ധതിയാണ് കെ ഫോണ്‍ പദ്ധതി.
കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ആണ് നെറ്റ്‌വർക്ക് നിയന്ത്രണ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.
ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനുകളാണ് കെ.ഫോൺ വഴി നൽകാൻ ഉദ്ദേശിക്കുന്നത്. 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും കെ ഫോണ്‍ വഴി ഇന്റര്‍നെറ്റ് ലഭ്യമാകും. കെ ഫോണ്‍ പദ്ധതി ചെലവ് 1531 കോടിരൂപയാണ്. ഇതിന്റെ 70 ശതമാനം തുക കിഫ്ബി നൽകും.