ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരരുടെ പട്ടികയിൽ നിന്ന് കെയ് ലി ജെന്നറെ നീക്കിയതായി ഫോർബ്സ്. പുതിയ റിപ്പോർട്ടിലാണ് ഫോർബ്സ് ഇക്കാര്യം വ്യക്തമാക്കിയത്. ബിസിനസ് ആസ്തികളെ കുറിച്ചും വിജയത്തെ കുറിച്ചും കള്ളം പറഞ്ഞെന്നാരോപിച്ചാണ് നടപടി.
‘കൈലി ജെന്നേഴ്സ് വെബ് ഓഫ് ലൈസ്’ എന്ന റിപ്പോർട്ടില്‍ വെള്ളിയാഴ്ചയാണ് ഫോർബ്സ് ഇക്കാര്യം വ്യക്തമാക്കിയത്. 2019 മാർച്ചിലാണ് ഫോബ്‌സ് ജെന്നറിനെ “ഏറ്റവും പ്രായം കുറഞ്ഞ സ്വയം നിർമ്മിത ശതകോടീശ്വരിയായി പ്രഖ്യാപിച്ചത്.
എന്നാൽ ബ്രാൻഡിന്റെ വരുമാനം വർദ്ധിച്ചിട്ടില്ലെന്ന് ഫോർബ്സ് വ്യക്തമാക്കുന്നു. ബിസിനസ്സ് ആരംഭിച്ചതു മുതൽ അത്ര വലുതായിരുന്നില്ലെന്നും 2016 മുതൽ എല്ലാ വർഷവും ജെന്നർ ഇതിനെക്കുറിച്ച് നുണ പറഞ്ഞുവെന്നും ഫോർബ്സ് ആരോപിക്കുന്നു.
അതേസമയം ഫോർബ്സിന്റെ റിപ്പോർട്ട് നിഷേധിച്ച് ജെന്നർ രംഗത്തെത്തി. ജെന്നറുടെ അറ്റോർണി മൈക്കൽ കുംപും ഫോർബ്സിന്റെ റിപ്പോർട്ട് തള്ളി.
ഇതുമായി ബന്ധപ്പെട്ട് കുറേനാളായി ഫോർബ്സ് അന്വേഷണത്തിലായിരുന്നുവെന്നാണ് ദി ഇൻഡിപെൻഡൻറ് റിപ്പോർട്ട് ചെയ്യുന്നത്. സൗന്ദര്യവർദ്ധകവസ്തുക്കളുടെ കമ്പനിയായ കൈലി കോസ്മെറ്റിക്സിന്റെ സ്ഥാപകയും ഉടമയുമാണ് കെയ് ലി ജെന്നർ.