gnn24x7

ലോകത്ത് 5 കൊറോണ വാക്‌സിനുകള്‍ക്ക് അംഗീകാരം

0
396
gnn24x7

ന്യൂയോര്‍ക്ക്: ലോകം മുഴുവന്‍ കൊറോണ വൈറസിന്റെ ഭീതിയില്‍ നില്‍ക്കുന്ന അവസരത്തില്‍ തന്നെ വിവിധ രാജ്യങ്ങള്‍ വാക്‌സിനേഷനുകള്‍ കണ്ടുപിടിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. എന്തിന് ഏറെ പറയുന്നു, കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ വരെ വൈറസിന് എതിരെ വാക്‌സിനേഷന്‍ കണ്ടുപിടിക്കപ്പെട്ടു കഴിഞ്ഞുവെന്നാണ് ചൈനയുടെ വാദം. അമേരിക്ക, റഷ്യ, ഇന്ത്യ തുടങ്ങിയ വിവിധ രാജ്യങ്ങള്‍ ഇതിനകം തന്നെ വാക്‌സിനുകള്‍ വികസിപ്പിച്ച് അതിന്റെ വിവിധ ഘട്ട പരീക്ഷണങ്ങള്‍ പോലും ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ലോകരാജ്യങ്ങള്‍ അംഗീകരിച്ച വാക്‌സിനുകള്‍ ഇതൊക്കെയാണ്.

ഫൈസര്‍ : ഇന്ന് ലോകത്ത് ഏറ്റവും കൂടുല്‍ പ്രചാരണം നേടിക്കൊണ്ടിരിക്കുന്നത് അമേരിക്കന്‍ ഫൈസര്‍ ബയോടെക്‌നോളജി കമ്പനി മുഖാന്തിരം വികസിപ്പിച്ചെടുത്തിരിക്കുന്ന ഫൈസര്‍ എന്ന കോവിഡ് വാക്‌സിനേഷനാണ്. ഇതിന് ആദ്യ അംഗീകാരം നല്‍കിയത് ബ്രിട്ടനാണ്. ഇപ്പോള്‍ ബ്രിട്ടണില്‍ മുഴുവന്‍ ഇത് വിതരണം ചെയ്തു തുടങ്ങി. ബ്രിട്ടണെ കൂടാതെ എസ്.എസ്, ബല്‍ജിയം, യു.എ.ഇ, സ്വിറ്റ്‌സര്‍ലാണ്ട്, സ്‌പെയിന്‍, സ്ലോവാക്യ, സെര്‍ബിയ, ഖത്തര്‍, മാള്‍ട്ട, പോളണ്ട്, ഒമാന, മെക്‌സിക്കോ, സൈപ്രസ്, ക്രൊയേഷ്യ, ചിലി, റാമാനിയ, ഇറ്റലി, ജര്‍മ്മനി. ഫ്രാന്‍സ്, ഫിന്‍ലാന്റ്, ഡെന്‍മാര്‍ക്ക്, സൗദിഅറേബ്യ, കുവൈത്ത്, ഇസ്രയേല്‍, ഗ്രീസ്, ചെക്ക് റിപ്പബ്ലിക്, കോസ്റ്ററിക്ക, കാനഡ എന്നിവയാണ് ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയ രാജ്യങ്ങള്‍.

മൊഡേണ: മൊഡേണ വാക്‌സിനും 90 മുതല്‍ 96 ശതമാനം വരെ ഫലപ്രാപ്തി പറയുന്നുണ്ട്. ഈ വാക്‌സിനേഷന്‍ യു.എസും, കാനഡയും മാത്രമാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒക്‌സ്‌ഫോര്‍ഡും അസ്ട്രാസെനക്കയും ചേര്‍ന്ന് കോവിഷീല്‍ഡ് എന്ന പേരില്‍ വികസിപ്പിച്ച വാക്‌സിന്‍ ഇന്ത്യയും യു.കെ.യും മാത്രമാണ് അംഗീകരിച്ചിട്ടുള്ളത്. അതേസമയം നിയന്ത്രിതമായ ഉപയോഗത്തിന് സ്പുട്‌നിക് എന്ന വാക്‌സിനേഷന് റഷ്യയും, അര്‍ജന്റീനയും , ബെലാറസും അംഗീകാരം നല്‍കിയിട്ടുണ്ട്. അതുപോലെ സിനോഫാം എന്ന വാക്‌സിന് ചൈനയും യു.എ.ഇയും അംഗീകാരം നല്‍കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here