മഹാരാഷ്ട്രയിലെ താനെക്ക് സമീപം സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ ഉണ്ടായ തീപിടുത്തത്തിൽ നാല് രോഗികൾ മരിച്ചു. രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് അവർ മരിച്ചത്. പുലർച്ചെ 3.40 നാണ് താനെക്കടുത്തുള്ള മുംബ്ര പ്രദേശത്തെ പ്രൈം ക്രിട്ടികെയർ ആശുപത്രിയിൽ തീപിടുത്തം ഉണ്ടായത്. ആശുപത്രിയിൽ കൊറോണ വൈറസ് രോഗികളില്ലെന്ന് അധികൃതർ അറിയിച്ചു.
മൂന്ന് ഫയർ എഞ്ചിനുകളും അഞ്ച് ആംബുലൻസുകളും സ്ഥലത്തെത്തിച്ചതായും തീ കെടുത്തിയതായും അധികൃതർ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിലെ ആറ് പേർ ഉൾപ്പെടെ ഇരുപത് രോഗികളെ ഒഴിപ്പിച്ചതായാണ് റിപ്പോർട്ട്.
മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും പരിക്കേറ്റവർക്ക് 1 ലക്ഷം രൂപ വീതവും നൽകുമെന്ന് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാൻ ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.