ബ്രിട്ടനിലെ കെറ്ററിംങ്ങിൽ മലയാളി കുടുബത്തിലെ യുവതിയും കുഞ്ഞുങ്ങളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. കേറ്ററിംങ് ജനറൽ ആശുപ്രതിയിൽ നഴ്സായ കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ജാൻവി(4), ജീവ(6) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ജുവിന്റെ ഭർത്താവും കണ്ണൂർ ശ്രീകണ്ഠപുരം പടിയൂർ സ്വദേശിയുമായ ചേലപാലിൽ സാജു (52)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു..
യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ പൊലീസ് എയർ ആംബുലൻസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. ഒരു വർഷം മുൻപ് കണ്ണൂരിൽ നിന്നുമാണ് കുടുംബം മിഡ്ലാൻസിലെ കെറ്ററിംങ്ങിൽ എത്തുന്നത്.
കെറ്ററിംഗിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിക്കാതെ വന്നതോടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സംശയം തോന്നുകയായിരുന്നു. തുടർന്ന് പരിശോധിക്കാനായി സുഹൃത്തുക്കൾ വീട്ടിലെത്തിയെങ്കിലും വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ ഇവർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി വീട് തുറന്ന് പരിശോധിക്കുന്നതിനിടെ മൂവരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അഞ്ജു നേരത്തെ തന്നെ മരിച്ചിരുന്നു. മക്കളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ സാജു സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും പൊലീസ് പിന്തുടർന്ന് പിടികൂടിയെന്നുമാണ് പുറത്തുവരുന്ന വിവരം. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിന്റെ പിന്നിലെ ദുരൂഹത മാറുമെന്നാണ് പ്രതീക്ഷ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88