ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ക്ഷാമം നേരിടാൻ സർക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ച പുതിയ പദ്ധതി പ്രകാരം ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സർവീസിന് (എൻഎച്ച്എസ്) 300000-ത്തിലധികം ജീവനക്കാരെ റിക്രൂട്ട് ചെയ്യും. ആഭ്യന്തര പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരുടെ അഭാവം, നിലവിലുള്ള ജീവനക്കാരെ നിലനിർത്തുന്നതിനുള്ള ബുദ്ധിമുട്ടുകൾ എന്നിവ കാരണം 2037 ആകുമ്പോഴേക്കും 360000 തൊഴിലാളികളുടെ കുറവ് നേരിടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
എൻഎച്ച്എസിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ15 വർഷത്തെ വിവിധ പദ്ധതികൾ ഡൗണിംഗ് സ്ട്രീറ്റിൽ നടത്തിയ പ്രതസമ്മേളനത്തിൽ പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചു. എൻഎച്ച്എസ് കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും അപ്രന്റീസ്ഷിപ്പിലൂടെ പരിശീലിപ്പിക്കുമെന്നും 2031 ആകുമ്പോൾ മെഡിക്കൽ പരിശീലന കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്നും ഋഷി സുനക് പറഞ്ഞു.
NHS ഇംഗ്ലണ്ടിന് നിലവിൽ 112000 ഒഴിവുകൾ ഉണ്ട്. സേവനത്തിൽ നിന്ന് പുറത്തുപോകുന്ന ധാരാളം തൊഴിലാളികളുടെ ഒഴിവ് നികത്താൻ സാധിക്കുന്നില്ല. കഴിഞ്ഞ വർഷം NHS നിരവധി പണിമുടക്കുകൾ നേരിട്ടു. കൊറോണ വൈറസ് ലോക്ക്ഡൗൺ സമയത്ത് സൃഷ്ടിച്ച ബാക്ക്‌ലോഗ് മായ്‌ക്കാൻ പാടുപെടുമ്പോൾ ജീവനക്കാർ കുറഞ്ഞ ശമ്പളവും അമിത ജോലിയും ഉണ്ടെന്ന് പരാതിപ്പെടുന്നു. 2037ഓടെ എൻഎച്ച്എസിൽ 60000 ഡോക്ടർമാരെയും 170000 നഴ്സുമാരെയും 71000 ആരോഗ്യ വിദഗ്ധരെയും കൂടി റിക്രൂട്ട് ചെയ്യാൻ പദ്ധതി ലക്ഷ്യമിടുമെന്ന് സർക്കാർ പറയുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL