ലഖ്നൗ: ഉത്തര്‍പ്രദേശിലെ മഥുരയിൽ രണ്ട് സന്യാസിമാരെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മൂന്നാമനെ ഉത്തർപ്രദേശിലെ മഥുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുലാബ് സിംഗ്, ശ്യാം സുന്ദർ എന്നീ രണ്ട് സാധുമാരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
60 കാരനായ ഗുലാബ് സിംഗ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സാധു ശ്യാം സുന്ദറിനെ (61) മരിച്ചതായി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. മൂന്നാമത്തെ സന്യാസിയായ റാം ബാബുവാണ് ഇപ്പോള്‍ ആശുപത്രിയിൽ കഴിയുന്നത്.
രണ്ട് സന്യാസിമാരും ചായ കുടിച്ചതിന് ശേഷമാണ് മരിച്ചത് എന്ന് ഫോറന്‍സിക്ക് അധികൃതര്‍ വ്യക്തമാക്കി. ആശ്രമത്തിനുള്ളിൽ വിഷം കഴിച്ചതായി മരിച്ച ഗോപാൽ ദാസിന്റെ സഹോദരൻ ആരോപണവുമായി രംഗത്തുവന്നു.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.