കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ സർക്കാർ ഹൈക്കോടതിയിൽ. തിരുവനന്തപുരം ജില്ലാ കോടതിയുടെ ഉത്തരവ് ചോദ്യംചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഐ.പി.സി. 304 എ പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി നടപടിയെയാണ് സർക്കാർ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുന്നത്.
ശ്രീറാം വെങ്കിട്ടരാമനെതിരെ 304 എ വകുപ്പ് നിലനിൽക്കുമെന്നും അത്തരത്തിലുള്ള അപകടമാണ് ഉണ്ടായതെന്നും സർക്കാർ ഹർജിയിൽ പറയുന്നു. ഇതിനു പുറമേ ജില്ലാ കോടതി ഉത്തരവിലെ പിശകുകളും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹർജിയിൽ തുടർ നടപടികൾ പൂർത്തിയാകുന്നതുവരെ വിചാരണയുമായി മുന്നോട്ടു പോകരുതെന്ന ആവശ്യവും സർക്കാർ മുന്നോട്ട് വയ്ക്കുന്നുണ്ട്.
കേസിൽ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ കോടതിയെ ശ്രീറാം സമീപിച്ചിരുന്നു. കുറ്റം നിലനിർത്തിയെങ്കിലും മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം അന്ന് കോടതി ഒഴിവാക്കി നൽകുകയായിരുന്നു. അടുത്ത ദിവസം തന്നെ സർക്കാർ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ വരും.